Saturday, August 30, 2014

താനൂര്‍ ഗവ. കോളജിന് സി.എച്ചിന്റെ പേര് നല്‍കും

താനൂര്‍: ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന് സി.എച്ച്. മുഹമ്മദ് കോയയുടെ പേര് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് സി.എച്ചിന് ലഭിക്കുന്ന അനിയോജ്യ സ്മാരകമായി.

സി.എച്ച് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് താനൂരില്‍ നിന്നായിരുന്നു. 1957-ല്‍ നടന്ന ഐക്യകേരളത്തിന്റെ പ്രഥമ തെരഞ്ഞെടുപ്പില്‍ താനൂരില്‍ മത്സരിച്ച സി.എച്ച് 5267 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 1960ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നു തന്നെ സി.എച്ച്. വീണ്ടും 19448 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.

പിന്നീട് സ്പീക്കറായും മന്ത്രിയായും ഉപമുഖ്യമന്ത്രിയായും മുഖ്യമന്ത്രിയായും കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു. സി.എച്ച്. മുഹമ്മ് കോയ സാമാജിക രാഷ്ട്രീയത്തിന് തുടക്കം കുറിച്ച മണ്ണില്‍ ഇപ്പോള്‍ അനുയോജ്യമായ സ്മാരകം തന്നെ ഉയര്‍ന്നിരിക്കുന്നു.

വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ എല്‍.പി. സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുത്ത നവോത്ഥാന നായകന് മത്സ്യതൊഴിലാളികളുടെ തേരോട്ട ഭൂമിയില്‍ ഇദ്ദേഹത്തിന്റെ നാമധേയത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന സര്‍ക്കാര്‍ കോളജ് ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാകും. നിയോജക മണ്ഡലം എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ കഠിന പരിശ്രമങ്ങള്‍ക്കൊടുവിലാണ് താനൂരിന്റെ ചരിത്രപരമായ തീരുമാനം മന്ത്രിസഭായ യോഗം കൈകൊണ്ടത്.

താനൂരില്‍ നിന്ന് രണ്ട് തവണ നിയമസഭയിലെത്തിയെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് ഈ തീരുമാനത്തിന് ചുക്കാന്‍ പിടിച്ചതും മറ്റൊരു നിയോഗമാകാം. കടുത്ത ് പ്രതിസന്ധികള്‍ക്കിടെയാണ് 2013 ഓഗസ്റ്റ് 23ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി താനൂരിലെത്തി കോളജ് ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ തന്നെ ഈ പേര് നല്‍കാന്‍ തീരുമാനിച്ചതും മറ്റൊരു ചരിത്രം


News @ Chandrika
8/28/2014 

0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes